നേപ്പാളിലെ രസുവ മേഖലയിലുണ്ടായ വിനാശകരമായ പെട്ടെന്നുള്ള പ്രളയം നടന്ന് ഏകദേശം ഒരാഴ്ച പിന്നിടുമ്പോൾ, ഈ ദുരന്തത്തിന്റെ വ്യാപ്തി വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്.
ആഗസ്റ്റ് 26-ന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞർക്കും ജിയോഹാസാർഡ് വിദഗ്ദ്ധർക്കും ഇപ്പോൾ കൂടുതൽ വ്യക്തമായ ചിത്രം ലഭിച്ചിട്ടുണ്ട്. ലാംഗ്താങ് ലിറൂങ് പർവ്വതനിരയിലെ ഹിമാനിയുടെ ഒരു വലിയ ഭാഗം തകർന്നു വീഴുകയും, തുടർന്ന് മഞ്ഞും പാറക്കല്ലുകളും വെള്ളവും അതിവേഗത്തിൽ ഒഴുകിയെത്തി ലെന്ദേ ഖോല നദീതട സംവിധാനത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ വ്യാപ്തിയിലും സംഭവവികാസങ്ങളിലും ഈ ദുരന്തം വളരെ അപൂർവ്വമായ ഒന്നാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഹിന്ദു കുഷ് ഹിമാലയൻ മേഖലയിലുടനീളം വേഗത്തിലുള്ള ഹിമാനി മാറ്റങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ടെങ്കിലും, ഈ ദുരന്തത്തിന് കാരണം ആഗോളതാപനമാണെന്ന് തീർത്തുപറയാൻ സമയമായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
നേപ്പാൾ പ്രളയം, ഹിമാനി തകർച്ച, ഉയർന്ന പർവ്വതമേഖലകളിൽ പ്രവചനാതീതമായി ഉണ്ടാകുന്ന ഭീഷണികളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ എന്നിവയെക്കുറിച്ച് ഇതുവരെ ലഭ്യമായ പുതിയ വിവരങ്ങളാണിത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)